2015 നവംബർ 9, തിങ്കളാഴ്‌ച

നാറാണത്ത് ഭ്രാന്തൻ

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ 
നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ 
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ 
നിന്റെ മക്കളിൽ ഞാനാണനാധൻ 
എന്റെ സിരയിൽ നുരക്കും പുഴുക്കളില്ലാ 
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ 
ഉള്ളിലഗ്നികോണിൽ കാറ്റുരഞ്ഞു തീചീറ്റുന്ന 
നഗ്നമാം ദുസ്വർഗ്ഗ കാമമില്ല

വഴ്‌വിൽ ചെതുംബിച്ച വാതിലുകളടയുന്ന 

പാഴ്‌നിഴൽ പുറ്റുകൾ കിതപാറ്റി ഉറയുന്ന 
ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന 
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌ 
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌ 
നേരു ചികയുന്ന ഞാനാണു ഭ്രന്തൻ 
മൂകമുരുകുന്ന ഞാനാണു മൂഡൻ 
നേരു ചികയുന്ന ഞാനാണു ഭ്രന്തൻ 
മൂകമുരുകുന്ന ഞാനാണു മൂഡൻ 

കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത 

ചുടലക്കു കൂട്ടിരിക്കുംബോൾ 
കോവിലുകളെല്ലാമൊടുങ്ങുന്ന കോവിലിൽ 
കഴകത്തിനെത്തി നിൽകുംബോൾ 
കോലായിലീകാലമൊരു മന്തുകാലുമായ്‌ 
തീ കായുവാനിരിക്കുന്നു 
ചീർത്ത കൂനൻ കിനാക്കൾത്തൻ കുന്നിലേകീ 
മേഘ കാമങ്ങൾ കല്ലുരുട്ടുന്നു 
ഒട്ടിവലിയുന്ന ദിശയെട്ടുമുപശന്തിയുടെ 
മൊട്ടുകൾ വിരഞ്ഞു നട കൊൾകേ 
ഓർമയിലൊരൂടുവഴി വരരുചിപ്പഴമയുടെ 
നേർവ്വരയിലേക്കു തിരിയുന്നു 

ഇവിടയല്ലോ പണ്ടൊരദ്വൈതി 

പ്രകൃതിതൻ വ്രതശുധി 
വടിവാർന്നൊരെൻ അമ്മയൊന്നിച്ച്‌ 
തേവകൾ തുയിലുണരുമിടനാട്ടിൽ 
താരുകലാ ഭാവനകൾ വാർക്കുന്ന പൊന്നംബലങ്ങളീൽ 
പുഴകൾ വെൺപാവിനാൽ വെണ്മനെയ്യും 
നാട്ടു പൂഴി പര പ്പുകളിൽ 
മോതിരം ഘടകങ്ങൾ നേരിന്റെ 
ചുവടുറപ്പിക്കുന്ന കളരിയിൽ 
നാണം ചുവക്കും വടക്കിനി തിണ്ണയിൽ 
ഇരുളിന്റെ ആഴത്തിൽ ആദ്യാത്മ ചൈതന്യം 
ഇമവെട്ടിവിരിയുന്ന വേടമാടങ്ങളിൽ 
ഈറകളിളം തണ്ടിൽ ആത്മ ബ്ബോധതിന്റെ 
ഈണം കൊരുക്കുന്ന കാടക പൊന്തയിൽ 
പുള്ളും പരുന്തും കുരുത്തോല നാഗവും 
വള്ളുവചിന്തുകേട്ടാടും വനങ്ങളിൽ 
ആടിമാസം കുലപേടി വേഷം കളഞ്ഞാവണി 
പൂവുകൾ തീർക്കും കളങ്ങളിൽ 
അടിയാർ തുറക്കുന്ന പാടപറംബുകളിൽ 
അഗ്നി സൂക്ത സ്വരിത യജ്ഞവാടങ്ങളിൽ 
വാക്കുകൾ മുളക്കാത്ത കുന്നുകളിൽ 
വാക്കുകൾ മുളക്കാത്ത കുന്നുകളിൽ 
വർണ്ണങ്ങൾ വറ്റുമുന്മതമാർന്ന വിഭ്രമ 
ചുഴികളിൽ അലഞ്ഞതും 
കാർമ്മണ്ണിലുയിരിട്ടൊരാശ മേൽ 
ആഡ്യത്വം ഉച്ച്നേരുക്കൾ ചൊരിഞ്ഞതും 

പന്ത്രണ്ടു മക്കളത്രേ പിറന്നു 

ഞങ്ങൾ പന്ത്രണ്ടു കയ്യിൽ വളർന്നു 
കണ്ടാലറിഞ്ഞേക്കുമെങ്കിലും തങ്ങളിൽ 
രണ്ടെന്ന ഭാവം തികഞ്ഞു 
രാശിപ്രമാണങ്ങൾ മാറിയിട്ടോ 
നീച രാശിയിൽ വീണുപോയിട്ടോ 
ജന്മശേഷത്തിൻ അനാഥത്വമോ 
പൂർവ്വ കർമ്മദോഷത്തിന്റെ കാറ്റോ 
താളമർമ്മങ്ങൾ പൊട്ടിതെറിച്ച ത്രുഷ്ണാർദ്ധമാം 
ഉന്മതത്തിൻ മാദന ക്രിയായന്ത്രമോ 
ആദി ബാല്യം തൊട്ടു പാലായ്നൽകിയോ 
രാന്ദ്യം കുടിച്ചും തെഴുതും മുതിർന്നവർ 
പത്തു കൂറായ്‌ പൂറ്റുറപ്പിച്ചവർ 
എന്റെ എന്റെ എന്നാർത്തും കയർതും 
ദുരാചാര രൗദ്രത്തിനങ്കം കുറിക്കുന്നതും 
ഗൃഹ ചിദ്ര ഹോമങ്ങൽ തിമിർക്കുന്നതും കണ്ടു 
പൊരുളിന്റെ ശ്രീ മുഖം പൊലിയുന്നതും കണ്ടു 
കരളിൻ കയത്തിൽ ചുഴികുത്തു വീഴവേ 
കരളിൻ കയത്തിൽ ചുഴികുത്തു വീഴവേ 
പൊട്ടിച്ചിരിച്ചും പുലംബികരഞ്ഞും 
പുലഭ്യം പറഞ്ഞും പെരുങ്കാലനത്തിയും 
ഇരുളും വെളിച്ചവും തിറമേറ്റു ചെല്ലാത്ത 
പെരിയ സത്യത്തിന്റെ നിർവ്വികാരത്ത്വമായ്‌ 
ആകാശ ഗർഭത്തിലാത്മതേജസ്സിന്റെ 
ഓങ്കാര ബീജം തെളിഞ്ഞു 
എല്ലാരുമൊന്നെന്ന ശാന്തി പാഠം 
തനിച്ചെങ്ങുമേ ചൊല്ലി തളർന്നു 
ഉടൽതേടി അലയും ആത്മാക്കളോട്‌ 
അദ്വൈതമുരിയാടി ഞാനിരിക്കുംബോൾ 
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി 
നാറാണത്തു ഭ്രാന്തൻ 
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി 
നാറാണത്തു ഭ്രാന്തൻ 

ചാത്തനൂട്ടാനെത്തുമാറുടു ഞങ്ങൾ 

ചേട്ടന്റെ ഇല്ലപറംബിൽ 
ചാത്തനും പാണനും പാക്കനാരും 
പെരുംതച്ചനും നായരും പള്ളുപോലും 
ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും 
കാഴ്ച്ചക്കു വേണ്ടി ഈ ഞാനും 
വെറും കാഴ്ച്ചക്കു വേണ്ടി ഈ ഞാനും 



ഇന്ദ്രിയം കൊണ്ടെ ചവക്കുന്ന താംബൂലം 

ഇന്നലത്തെ ഭ്രാത്രു ഭാവം 
തങ്ങളിൽ തങ്ങളിൽ മുഖതു തുപ്പും 
നമ്മൾ ഒന്നെനു ചൊല്ലും ചിരിക്കും 
പിണ്ടം പിത്രുകൾക്കു വയ്ക്കാതെ 
കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും 
പിന്നെ അന്നത്തെ അന്നത്തിനന്ന്യന്റെ 
ഭാണ്ടങ്ങൾ തന്ത്രതിലൊപ്പിച്ചെടുക്കും 
ചാത്തനെന്റേതെന്നു കൂറുചേർക്കാൻ ചിലർ 
ചാത്തിരാങ്കം നടത്തുന്നു 
ചുങ്കംകൊടുത്തും ചിതമ്പറഞ്ഞും 
വിളിച്ചങ്കതിനാളുകൂട്ടുന്നു 
വായില്ലകുന്നിലെപാവത്തിനായ്‌ 
പങ്കു വാങ്ങിപകുത്തെടുക്കുന്നു 
അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിന്നു 
സപ്തമുഘ ജടരാഗ്നിയത്രെ 
അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിന്നു 
സപ്തമുഘ ജടരാഗ്നിയത്രെ 

ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ 

ഒരുകോടി ഈശ്വര വിലാപം 
ഓരോ കരിന്തിരി കല്ലിലും കാണ്മു ഞാൻ 
ഒരു കോടി ദേവ നൈരാശ്യം 
ജ്ഞാനത്തിനായ്‌ കൂംബി നിൽക്കുന്ന പൂവിന്റെ 
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം 
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ 
ജാതകം നോക്കുന്നു ദൈത്യന്യായാസനം 
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ 
അർത്ത്ധിയിൽ വർണ്ണവും പിത്തവും തപ്പുന്നു 
ഉമിനീരിൽ എരിനീരിൽ എല്ലാം ദഹിക്കയാണു 
ഊഴിയിൽ ദാഹമേ ബാക്കി 

ചാരങ്ങൾപോലും പകുത്തുത്തിന്നൊരീ 

പ്രേതങ്ങളലറുന്ന നേരം 
പേയും പിശാചും പരസ്പരം 
തീവെട്ടിപേറി അടരാടുന്ന നേരം 
നാദങ്ങളിൽ സർവ്വനാശമിടിവെട്ടുംബോൾ 
ആഴങ്ങളിൽ ശ്വാസതന്മാത്ര പൊട്ടുംബോൾ 
അറിയാതെ ആശിച്ചുപോകുന്നു ഞാനും 
വീണ്ടുമൊരുനാൾ വരും 
വീണ്ടുമൊരുനാൾ വരും 
എന്റെ ചുടലപറംബിലെ തുടതുള്ളുമീ 
സ്വാർദ്ധ സിംഹാസനങ്ങളെ കടലെടുക്കും 
പിന്നെ ഇഴയുന്ന ജീവന്റെ അനലിൽ നിന്നു 
അമരഗീതം പോലെ ആത്മാക്കൾ 
ഇഴചേർന്നൊരു അദ്വൈത പദ്മമുണ്ടയ്‌വരും 

അതിലെന്റെ കരളിന്റെ നിറവും സുഗന്തവും 

ഊഷ്മാവുമുണ്ടായിരിക്കും 
അതിലെന്റെ താരസ്വരത്തിൻ പരാഗങ്ങൽ 
അണുരൂപമാർന്നടയിരിക്കും 
അതിനുള്ളിൽ ഒരു കൽപ്പതപമാർന്ന ചൂടിൽനിന്നു 
ഒരു പുതിയ മാനവനുയിർക്കും 
അവനിൽനിന്നദ്യമായ്‌ വിശ്വസ്വയം പ്രഭാ പടലം 
ഈ മണ്ണിൽ പരക്കും 
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം 
നേരു നേരുന്ന കാന്തന്റെ സ്വപ്നം 

ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം 

നേരു നേരുന്ന കാന്തന്റെ സ്വപ്നം...........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ