2015, നവംബർ 9, തിങ്കളാഴ്‌ച

വരമഞ്ഞളാടിയ രാവിന്റെ മാറില്‍

വരമഞ്ഞളാടിയ  രാവിന്റെ മാറില്‍
ഒരു മഞ്ഞു  തുള്ളി ഉറങ്ങി..
നിമിനേരമെന്തിനോ തേങ്ങി  നിലാവിന്‍
വിരഹമെന്നാലും മയങ്ങി..
പുലരി തൻ  ചുംബന കുങ്കുമമല്ലേ
ഋതു നന്ദിനിയാക്കി ...അവളെ
പനിനീർ  മലരാക്കി ..
വരമഞ്ഞളാടിയ  രാവിന്റെ മാറില്‍
ഒരു മഞ്ഞു  തുള്ളി ഉറങ്ങി..

കിളി വന്നു കൊഞ്ചിയ  ജാലകവാതിൽ
കളിയായ്‌ ചാരിയതാരെ ..
മുടിയിഴ കോതിയ  കാറ്റിൻ  മൊഴിയില്‍
മധുവായ് മാറിയതാരെ ..
അവളുടെ മിഴിയില്‍ കരിമഷിയാലെ
കനവുകളെഴുതിയതാരെ ..
നിനവുകളെഴുതിയതാരെ ..
അവളെ തരളിതതയാക്കിയതാരെ ..

വരമഞ്ഞളാടിയ  രാവിന്റെ മാറില്‍
ഒരു മഞ്ഞു  തുള്ളി ഉറങ്ങി..
നിമിനേരമെന്തിനോ തേങ്ങി  നിലാവിന്‍
വിരഹമെന്നാലും മയങ്ങി..

മിഴി പെയ്തു തോര്‍ന്നൊരു സായന്തനത്തില്‍
മഴയായ്‌ ചാറിയതാരെ...
ദളമർമ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍
കുയിലായ്‌ മാറിയതാരെ...
അവളുടെ കവിളില്‍ തൊടുവിരലാലെ
കവിതകളെഴുതിയതാരെ...
മുകൂളിതയാക്കിയതാരെ...
അവളെ പ്രണയിനിയാക്കിയതാരെ...

വരമഞ്ഞളാടിയ  രാവിന്റെ മാറില്‍
ഒരു മഞ്ഞു  തുള്ളി ഉറങ്ങി..
നിമിനേരമെന്തിനോ തേങ്ങി  നിലാവിന്‍
വിരഹമെന്നാലും മയങ്ങി..
പുലരി തൻ  ചുംബന കുങ്കുമമല്ലേ
ഋതു നന്ദിനിയാക്കി ...അവളെ
പനിനീർ  മലരാക്കി ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ