2015 ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

മരണം മായ്കാത്ത പ്രണയം

"എന്നിലെ എല്ലിന്നാല്‍ പടച്ച പെണ്ണെ..
മുക്കത്തെ മണ്ണിലായി പിറന്ന പെണ്ണെ..
എന്നിലേ റൂഹിന്റെ പകുതിയല്ലെ...
എന്നിലെ നൂറായി നീ നിറഞ്ഞതല്ലേ.."

പാട്ട് മനസ്സിനെ ഏതോ ഒരു ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന പോലെ. മനസ്സിൽ എങ്ങും  ഇപ്പോൾ ആ പ്രണയത്തെ പറ്റി ഉള്ള ചിന്തകൾ മാത്രം. മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തെ കുറിച്ച്. ഇന്നത്തെ തലമുറക്ക് അവിശ്വസനീയം ആയിരുന്നു മൊയ്ദീൻ - കാഞ്ചനമാല പ്രണയം. ഒരു പക്ഷെ ഇങ്ങനെയും ഒരു പ്രണയം ഉണ്ടായിരുന്നോ എന്ന് ചിന്തിച്ചു പോകും 'എന്ന് നിന്റെ മൊയ്ദീൻ'  എന്ന സിനിമ കാണുമ്പോൾ. അതിലും അത്ഭുതം ആ സിനിമയിലെ മൊയ്ദീനും കാഞ്ചനമാലയും വെറും സാങ്കല്പിക കഥാപാത്രങ്ങൾ അല്ല എന്നുള്ളതാണ്. ഈ കൊച്ചു കേരളത്തിൽ കോഴിക്കോട് മുക്കം എന്ന സ്ഥലത്ത് മൊയ്ദീനെ ഓർത്ത് തേങ്ങുന്ന മനസ്സുമായി കാഞ്ചനമാല ഇന്നും ജീവിക്കുന്നു. അവരുടെ ജീവിതത്തെ കുറിച്ച്..പ്രണയത്തെ കുറിച്ച്..എഴുതുവാൻ വാക്കുകൾ പോരാതെ വരുന്നപോലെ തോന്നുന്നു.

രണ്ടു പേരും സമ്പന്ന കുടുംബങ്ങളിൽ  ജനിച്ചവർ..ധീരവ്യക്തിത്വത്തിന്റെ ഉടമകൾ..അന്യായത്തിനു എതിരെ പ്രതികരിക്കുന്നവർ..പ്രണയത്തിലാകുന്നു. ആ കാലഘട്ടത്തിൽ  ജാതിക്കും മതത്തിനും ഉണ്ടായിരുന്ന പ്രാധാന്യം അവരുടെ ബന്ധത്തിന് വിലക്ക് കല്‍പ്പിച്ചിരുന്നു.പ്രണയം ഓരോ ആളുടെയും മനസ്സിൽ  ഓരോ രീതിയിൽ ആയിരിക്കും. ഇവിടെ മൊയ്ദീനും കാഞ്ചനയും     ഒന്നിക്കാന്‍ ഒരുപാട്  അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും സ്വന്തം മണ്ണിൽ തന്നെ എല്ലാവരുടെയും കൂടെ തന്നെ ജീവിക്കാൻ വേണ്ടി..മറ്റുള്ളവരുടെ ജീവിതത്തിനു കൂടി പ്രാധാന്യം നല്കിക്കൊണ്ട് ..കാത്തിരുന്നു. പിന്നീട് ഒരുമിക്കാൻ തീരുമാനിച്ച പല  അവസരങ്ങളിലും വിധി ആണ് അവര്‍ക്ക് വില്ലനായി വന്നത്. ഒടുവിൽ മൊയ്ദീന്റെ മരണത്തിലൂടെയും വിധി ആ പ്രണയത്തെ തോല്പിക്കാൻ ശ്രമിച്ചു. പക്ഷെ ഇന്നും ഒരു താലിച്ചരടിന്റെ ബന്ധം ഇല്ലാതെ തന്നെ കാഞ്ചനമാല മൊയ്ദീന്റെ വിധവ എന്ന് മുക്കത്ത് അറിയപെടുന്നു. കണ്ണ് അകന്നാൽ മനസ്സ് അകലുന്ന ഈ കാലത്ത് മരണത്തിനു പോലും മായ്കാൻ കഴിയാത്ത സ്നേഹവുമായി കാഞ്ചന.

ഇന്നത്തെ കാലത്ത് പത്തിരുപത് വർഷം കാത്തിരിക്കുന്ന പ്രണയം അവിശ്വസനീയം തന്നെ.. മൊയ്ദീന്റെയും കാഞ്ചനയുടെയും പ്രണയം പോലെ തന്നെ മറ്റൊരാളെ മനസ്സ് നിറയെ സ്നേഹിക്കുന്ന കാഞ്ചനയെ അത്രയും വർഷം മനസ്സിൽ വെച്ച് ആരാധിച്ച അപ്പുവേട്ടന്റെ പ്രണയവും അനിർവചനീയം തന്നെ. കൂടാതെ സഹോദരിക്ക് വേണ്ടി വിവാഹം ഉപേക്ഷിച്ച് ജീവിച്ച സേതുവും ഇന്നത്തെ തലമുറയിൽ കാണാൻ കഴിയാത്ത കഥാപാത്രമാണ്. സ്നേഹവും ത്യാഗവും ക്ഷമയോടെയുള്ള കാത്തിരുപ്പും എല്ലാം ഇന്ന് അന്യമാണ്.

സംവിധായകൻ ആർ.എസ് വിമലിന് ആ പ്രണയകഥ അതിന്റെ ആഴത്തിൽ തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്ന്  പറയാം. 'ജലം കൊണ്ട് മുറിവേറ്റവൾ ' എന്ന ഒരു ഡോക്യുമെന്ററി ഇതിനു മുന്പ്  ഉണ്ടായിരുന്നു എന്ന് കേട്ടു. അത് കാണാൻ ശ്രമിക്കുകയാണ് ഇപ്പോൾ. കണ്ടില്ല എങ്കിലും അതിന്റെ പേര് വല്ലാതെ മനസ്സിനെ സ്പർശിച്ചു. കാഞ്ചനമാല ജലം കൊണ്ട് മനസ്സിൽ മുറിവേറ്റവൾ തന്നെ ആണല്ലോ. ഇലവഴിഞ്ഞി പുഴയുടെ ആഴങ്ങളിലേക്ക്  ഇനി ഒരിക്കലും തിരിച്ച് വരാതെ മൊയ്ദീൻ യാത്രയായി. മുറിവേറ്റ മനസ്സോടെ മൊയ്ദീന്റെ വെള്ളാരം കണ്ണുകളിലെ പ്രണയം ഓർത്തു മുക്കത്തെ പെണ്ണ് തനിച്ചായി.   

"ഓരോ നേരം തോറും നീളും യാമം തോറും 
നിന്റെ ഓർമ്മയാൽ എരിഞ്ഞിടുന്നു ഞാൻ 
ഓരോരോ മാരിക്കാറും നിന്റെ മൗനം പോലെനിക്കായ് 
പെയ്യുമെന്ന് കാത്തു ഞാൻ 

കാത്തിരുന്നു കാത്തിരുന്നു 
പുഴ മെലിഞ്ഞു  കടവൊഴിഞ്ഞു 
കാലവും കടന്നുപോയ് 
വേനലിൽ ദളങ്ങൾ പോൽ 
വളകൾ ഊർന്നു പോയ്‌ "
     

2015 ഒക്‌ടോബർ 29, വ്യാഴാഴ്‌ച

മുഖം മൂടി

വ്യക്തികൾ പല തരത്തിൽ  ഉണ്ട്. എങ്കിലും കൂടുതൽ പേരും മുഖം മൂടി അണിഞ്ഞവരാണ്  എന്നാണ് എനിക്ക് തോന്നുന്നത്. ചിലർ സ്നേഹത്തിന്റെ മുഖം മൂടി അണിയുന്നു. മറ്റു ചിലർ സ്വഭാവത്തിൽ. ചിലര് പെരുമാറ്റത്തിൽ. പക്ഷെ പലപ്പോഴും ജീവിതത്തിൽ സന്തോഷവും പ്രശംസയും നേടുന്നത്  ഇവരോക്കെ തന്നെ ആയിരിക്കും.

ചിലർ ഒരാളോട്  സ്നേഹത്തോടെ പെരുമാറുകായും അതെ സമയം തന്നെ അയാളുടെ  അഭാവത്തിൽ അയാളെ പറ്റി വളരെ മോശമായ രീതിയിൽ സംസാരിക്കുകയും മനസ്സിൽ  വെറുപ്പും വിദ്വേഷവും സൂക്ഷിക്കുകയും ആവും ചെയ്യുന്നത് . പ്രത്യക്ഷത്തിൽ ഇത്തരക്കാരുടെ  മുഖം മൂടി  മാത്രമേ മറ്റുള്ളവർ  കാണുന്നുള്ളൂ. എല്ലാവര്ക്കും  അതോടെ ആ വ്യക്തിയിൽ വളരെ മതിപ്പ് ഉണ്ടാവുന്നു. പ്രത്യേകിച്ച്  നിഷ്കളങ്കരായ മനുഷ്യർ  അവരുടെ കാപട്യത്തിൽ വീണു പോകുന്നു. ഒരു ആത്മാർഥതയും ഇല്ലാതെ വെറുതെ സ്നേഹം കാണിക്കുമ്പോൾ യഥാർത്ഥ  സ്നേഹം ആണെന്ന് തെറ്റിധരിക്കുന്നു. അത് ആരെങ്കിലും തിരുത്താൻ ശ്രമിച്ചാൽ പോലും ആരും ചെവികൊള്ളില്ല. സ്വയം ബോധ്യമായാൽ അല്ലാതെ..

ചിലർ വളരെ നല്ല  സ്വഭാവത്തിന് ഉടമകൾ എന്ന് പുറമേ കാണിക്കുന്നു ... ഒന്ന് സൂക്ഷമമായി പിന്തുടർന്ന് അന്വേഷിച്ചാൽ അറിയാൻ കഴിയും ഇവരുടെ  ദുശീലങ്ങൾ.. പല സിനിമകളിലും കാണാറുണ്ട് അത്തരം കഥാപാത്രങ്ങളെ .. കഥയിൽ മാത്രമല്ല നമുക്ക് ചുറ്റുമുണ്ട്  അതുപോലെ ഉള്ള മുഖം മൂടിക്കാർ ഒരുപാട് ..  

ചിലരുടെ പെരുമാറ്റം കണ്ടാൽ എന്തൊരു മാന്യൻ എന്ന് തോന്നിപോകും. ഒരു പക്ഷെ സ്വന്തം പോരായ്മകളെ മറയ്ക്കാൻ ഉള്ള ഒരു മാസ്ക് ആയിരിക്കും ആ കാട്ടികൂട്ടൽ. ഇങ്ങനെ ഉള്ളവർ മാന്യത  അഭിനയിക്കുക മാത്രമല്ല മറ്റുള്ളവരൊക്കെ വളരെ മോശമാണ് എന്ന് സ്ഥാപിക്കാനും ശ്രെമിക്കും. എന്തെങ്കിലും  ഒരു വിഷയത്തിൽ അവരോട്  അടുത്ത്  ഇടപെടേണ്ടി വരുമ്പോൾ  അറിയാം തനി നിറം.

ഞാൻ ഈ പറഞ്ഞ വിഭാഗങ്ങളിൽ  പെടുന്നവർ ആണ്  എല്ലാവരും എന്നല്ല ഉദ്ദേശിച്ചത് .. ഇതുവരെ കണ്ട്  മറഞ്ഞ മുഖങ്ങളിൽ കൂടുതലും നിറഞ്ഞു നിന്ന ഒരു പ്രത്യേകത പറഞ്ഞു എന്ന് മാത്രം . ഏറ്റവും  കൂടുതൽ കാപട്യം കാണിക്കുന്നവരാണ്  എപോളും ഏറ്റവും കൂടുതൽ പ്രശംസിക്കപെടുക . അവർക്കാണ് ഈ കപടമായ ലോകത്ത്  എറ്റവും നല്ല സ്ഥാനം ലഭിക്കുന്നത് . 
    


2015 ഒക്‌ടോബർ 27, ചൊവ്വാഴ്ച

രാത്രിമഴ

രാത്രിമഴ,ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നോരു
യുവതിയാം ഭ്രാന്തിയെപ്പോലെ.
രാത്രിമഴ,മന്ദമീ-
യാശുപത്രിക്കുള്ളി-
ലൊരുനീണ്ട തേങ്ങലാ-
യൊഴുകിവന്നെത്തിയീ-
ക്കിളിവാതില്‍വിടവിലൂ-
ടേറേത്തണുത്തകൈ-
വിരല്‍ നീട്ടിയെന്നെ -
തൊടുന്നൊരീ ശ്യാമയാം
ഇരവിന്‍റെ ഖിന്നയാം പുത്രി.
രാത്രിമഴ,നോവിന്‍
ഞരക്കങ്ങള്‍ ഞെട്ടലുകള്‍,
തീക്ഷ്ണസ്വരങ്ങള്‍
പൊടുന്നനെയൊരമ്മതന്‍
ആര്‍ത്തനാദം!.........ഞാന്‍
നടുങ്ങിയെന്‍ ചെവിപൊത്തി-
യെന്‍ രോഗശയ്യയി-
ലുരുണ്ടു തേങ്ങുമ്പൊഴീ-
യന്ധകാരത്തിലൂ-
ടാശ്വാസ വാക്കുമാ-
യെത്തുന്ന പ്രിയജനം പോലെ.
ആരോ പറഞ്ഞു
മുറിച്ചു മാറ്റാം കേടു-
ബാധിച്ചോരവയവം;
പക്ഷെ,കൊടും കേടു
ബാധിച്ച പാവം മനസ്സോ?
രാത്രിമഴ,പണ്ടെന്‍റെ
സൗഭാഗ്യരാത്രികളി-
ലെന്നെച്ചിരിപ്പിച്ച
കുളിര്‍കോരിയണിയിച്ച,
വെണ്ണിലാവേക്കാള്‍
പ്രിയംതന്നുറക്കിയോ-
രന്നത്തെയെന്‍ പ്രേമസാക്ഷി.
രാത്രിമഴ,-ഇന്നെന്‍റെ
രോഗോഷ്ണശയ്യയില്‍,
വിനിദ്രയാമങ്ങളി-
ലിരുട്ടില്‍ തനിച്ചു കര-
യാനും മറന്നു ഞാ-
നുഴലവേ,ശിലപോലെ-
യുറയവേ ദുഃഖസാക്ഷി.
രാത്രിമഴയോടു ഞാന്‍
പറയട്ടെ,നിന്‍റെ
ശോകാര്‍ദ്രമാം സംഗീത-
മറിയുന്നു ഞാന്‍;നിന്‍റെ-
യലിവും അമര്‍ത്തുന്ന
രോഷവും,ഇരുട്ടത്തു
വരവും,തനിച്ചുള്ള
തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍
ചിരിയും തിടുക്കവും
നാട്യവും ഞാനറിയും;
അറിയുന്നതെന്തുകൊ-
ണ്ടെന്നോ?സഖീ,ഞാനു-
മിതുപോലെ, രാത്രിമഴപോലെ.

വലയില്‍ വീണ കിളികൾ

വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
ഈ വഴിലെന്ത് നമ്മള്‍ പാടണം

വെയിലെരിഞ്ഞ വയലിലന്നു നാം
കൊയ്ത്ത്‌ പാട്ട് കേട്ട് പാറവേ
ഞാനൊടിച്ച കതിര് പങ്കിടാൻ 
കൂടണഞ്ഞ പെണ്കിടവ് നീ

വേടനിട്ട കെണിയില്‍ വീണു നാം
വേര്‍പെടുന്നു നമ്മളേകരായ്
കൂട്ടിലന്ന് പങ്കുവെച്ചൊരാ
പൊൻ  കിനാക്കള്‍ ഇനി വിരിയുമോ

ചാഞ്ഞ കൊമ്പിലന്ന് ശാരികേ 
ഊഞ്ഞലാടി പാട്ട് പാടി നീ
നിന്‍റെ ചിറകിന്‍ ചൂട് തേടി ഞാന്‍
ചിറകടിച്ച ചകിത കാമുകന്‍

വാണിഭ  ചരക്ക് നമ്മളീ
തെരുവില്‍ നമ്മള്‍ വഴിപിരീയുവോര്‍
വേടന്‍ എന്നെ വിട്ടിടുമ്പോള്‍ നീ
വേദനിച്ചു ചിറകൊടിക്കലാ

നിന്നെ വാങ്ങും എതോരുവനും
ധന്യനാകും എന്റെ ഓമനേ
എന്റെ കൂട്ടില്‍ എന്നും ഏകാനായ്
നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍

എന്നും എന്നും എന്‍റെ നെഞ്ചകം
കൊഞ്ചും മൊഴിയില്‍ നിന്നെ ഓര്‍ത്തിടും
വില പറഞ്ഞു വാങ്ങിടുന്നിതാ
എന്‍റെ കൂട് ഒരുത്തന്‍ ഇന്നിതാ

തലയറഞ്ഞു ചത്ത്‌ ഞാന്‍ വരും
നിന്‍റെ പാട്ടു കേൾക്കുവാൻ ഉയിർ 
കൂട് വിട്ടു കൂട് പായുമെന്‍
മോഹം ആര് കൂട്ടിലാക്കിടും

വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
ഈ വഴിലെന്ത് നമ്മള്‍ പാടണം

അകലെയകലെ നീലാകാശം..

അകലെയകലെ നീലാകാശം.. 
അലതല്ലും മേഘ തീര്‍ത്ഥം..
അരികിലെന്റെ ഹൃദയാകാശം..
അലതല്ലും രാഗതീര്‍ത്ഥം..

പാടിവരും നദിയും കുളിരും.. 
പാരിജാത മലരും മണവും..
പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും..

ഒന്നിനൊന്നു കലരും പോലെ.. 
നമ്മളൊന്നായലിയുകയല്ലേ..

അകലെയകലെ നീലാകാശം.. 
അലതല്ലും മേഘതീര്‍ത്ഥം..
അരികിലെന്റെ ഹൃദയാകാശം.. 
അലതല്ലും രാഗതീര്‍ത്ഥം..

നിത്യ സുന്ദര നിര്‍വൃതിയായ് നീ.. 
നില്‍ക്കുകയാണെന്നാത്മാവില്‍..
നിത്യസുന്ദര നിര്‍വൃതിയായ് നീ..
നില്‍ക്കുകയാണെന്നാത്മാവില്‍..

വിശ്വമില്ലാ.. നീയില്ലെങ്കില്‍.. 
വീണടിയും.. ഞാനീ മണ്ണില്‍
വിശ്വമില്ലാ.. നീയില്ലെങ്കില്‍..
വീണടിയും.. ഞാനീ മണ്ണില്‍

അകലെയകലെ നീലാകാശം.. 
അലതല്ലും മേഘ തീര്‍ത്ഥം..
അരികിലെന്റെ ഹൃദയാകാശം..
അലതല്ലും രാഗ തീര്‍ത്ഥം..

പ്രാണസഖി ഞാന്‍..

പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
ഗാനലോല വീഥികളില്‍ വേണുവൂതുമാട്ടിടയന്‍
പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
പ്രാണസഖി ഞാന്‍..

എങ്കിലുമെന്നോമലാള്‍ക്ക് താമസിക്കാനെന്‍ കരളില്‍
എങ്കിലുമെന്നോമലാള്‍ക്ക് താമസിക്കാനെന്‍ കരളില്‍
തങ്കക്കിനാക്കള്‍ കൊണ്ടൊരു താജ്മഹാള്‍ ഞാനുയര്‍ത്താം
മായാത്ത മധുരഗാന മാലിനിയുടെ കല്‍പ്പടവില്‍
മായാത്ത മധുരഗാന മാലിനിയുടെ കല്‍പ്പടവില്‍
കാണാത്ത പൂങ്കുടിലില്‍ കണ്മണിയെ കൊണ്ടുപോകാം
കാണാത്ത പൂങ്കുടിലില്‍ കണ്മണിയെ കൊണ്ടുപോകാം..

പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
പ്രാണസഖി ഞാന്‍..

പൊന്തിവരും സങ്കല്പത്തിന്‍ പൊന്നശോക മലര്‍വനിയില്‍
പൊന്തിവരും സങ്കല്പത്തിന്‍ പൊന്നശോക മലര്‍വനിയില്‍
ചന്തമെഴും ച്ന്ദ്രികതന്‍ ചന്ദനമണിമന്ദിരത്തില്‍
സുന്ദരവസന്തരാവിന്‍ ഇന്ദ്രനീലമണ്ഡപത്തില്‍
സുന്ദരവസന്തരാവിന്‍ ഇന്ദ്രനീലമണ്ഡപത്തില്‍
എന്നുമെന്നും താമസിക്കാനെന്റെകൂടെ പോരുമോ നീ..
എന്നുമെന്നും താമസിക്കാനെന്റെകൂടെ പോരുമോ നീ..

പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
ഗാനലോല വീഥികളില്‍ വേണുവൂതുമാട്ടിടയന്‍
പ്രാണസഖി ഞാന്‍..

ഏതു കരി രാവിലും

ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയ വാതിലിന്‍, പഴുതിലും ഒഴുകി വരൂ
അരികിലേ.. പുതു മന്ദാരമായി വിടരു നീ
പുണരുവാന്‍, കൊതി തോന്നുന്നൊരീ പുലരിയില്‍
അന്നു നിന്‍ കണ്പീലി മിന്നുന്നുവോ…
അത് വന്നെന്‍റെ നെഞ്ചോരം മേയുന്നുവോ
ഉണര്‍ന്നൂ ഞാന്‍

ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയ വാതിലിന്‍, പഴുതിലും ഒഴുകി വരൂ

നീയാം ആത്മാവിന്‍ സങ്കല്‍പമെന്നിങ്ങനെ
മിണ്ടാതെ മിണ്ടുന്നതെന്തേ…
ഓര്‍ക്കാതിരുന്നപ്പോള്‍ എന്നുള്ളില്‍ നീ… വന്നു
തിരശ്ശീല മാറ്റുമോര്‍മ പോലവേ, സഖീ …
ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെന്തിനോ …

അരികിലേ പുതു മന്ദാരമായി വിടരു നീ
പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍

ഞാനെന്‍ ഏകാന്ത സംഗീതമെന്നങ്ങനെ
നിന്‍ വീണ തേടുന്ന നേരം, പാടാത്ത പാട്ടിന്‍റെ തേന്‍ തുള്ളി നീ… വന്നു
തെളിനീല വാനിലേക താരമായി… സഖീ
ഒരു രാവില്‍ ദൂരമെന്നെ നോക്കി നീ… എന്നെ

ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയ വാതിലിന്‍ പഴുതിലും ഒഴുകി വരൂ
അരികിലേ.. പുതു മന്ദാരമായി വിടരു നീ
പുണരുവാന്‍, കൊതി തോന്നുന്നൊരീ പുലരിയില്‍
അന്നു നിന്‍ കണ്പീലി മിന്നുന്നുവോ
അത് വന്നെന്‍റെ നെഞ്ചോരം മേയുന്നുവോ…
ഉണര്‍ന്നൂ ഞാന്‍

2015 ഒക്‌ടോബർ 26, തിങ്കളാഴ്‌ച

മിഴിയിണ ഞാനടക്കുമ്പോള്‍

മിഴിയിണ ഞാനടക്കുമ്പോള്‍ കനവുകളില്‍ നീ മാത്രം
മിഴിയിണ ഞാന്‍ തുറന്നാലും നിനവുകളില്‍ നീ മാത്രം
നിനവുകള്‍ തന്‍ നീലക്കടല്‍ തിരകളില്‍ നിന്‍ മുഖം മാത്രം
കടലലയില്‍ വെളുത്ത വാവില്‍ പൂന്തിങ്കള്‍ പോലെ

കല്‍‍പ്പന തന്‍ ആരാമത്തില്‍ പ്രേമ വാഹിനി ഒഴുകുമ്പോള്‍
കല്‍‍പ്പടവില്‍ പൊന്‍‍കുടമായ് വന്നു നിന്നോളേ
നിന്‍ മലര്‍ മിഴിയില്‍ തെളിയുന്ന കവിതകള്‍ ഞാന്‍വായിച്ചപ്പോള്‍
കവിതകളികളില്‍ കണ്ടതെല്ലാം എന്റെ പേര്‍ മാത്രം...! 

മിഴിയിണ ഞാനടക്കുമ്പോള്‍ കനവുകളില്‍ നീ മാത്രം
മിഴിയിണ ഞാന്‍ തുറന്നാലും നിനവുകളില്‍ നീ മാത്രം

മണിയറയില്‍ ആദ്യരാവില്‍ വികൃതികള്‍ നീ കാണിച്ചെന്റെ 
കരിവളകള്‍ പൊട്ടിപ്പോയെ മുഹൂര്‍ത്തം തൊട്ടേ.. 
കരളറതന്‍ ചുമരിങ്കല്‍ പല വര്‍ണ്ണ ചായതിങ്കല്‍ 
എഴുതിയതാം ചിത്രങ്ങളില്‍ നിന്‍ മുഖം മാത്രം... 

മിഴിയിണ ഞാനടക്കുമ്പോള്‍ കനവുകളില്‍ നീ മാത്രം
മിഴിയിണ ഞാന്‍ തുറന്നാലും നിനവുകളില്‍ നീ മാത്രം

എന്നിലേ റൂഹിന്റെ പകുതിയല്ലെ...


എന്നിലെ എല്ലിന്നാല്‍ പടച്ച പെണ്ണെ..

മുക്കത്തെ മണ്ണിലായി പിറന്ന പെണ്ണെ..

എന്നിലേ റൂഹിന്റെ പകുതിയല്ലെ...

എന്നിലെ നൂറായി നീ നിറഞ്ഞതല്ലേ..

എന്നിലെ വെളിച്ചവും നീയെ..

മുത്തായി നീ മിന്നണ മാലയല്ലേ..

എന്നിലേ ഇഷ്ക്കിന്റെ നൂറെ..

ആരും കാണാ ഒളിയും നീയെ..

എന്റെ കിത്താബിലെ പെണ്ണെ...

എന്റെ കിത്താബിലെ പെണ്ണെ...

കഴിഞ്ഞു പോയ കാലം

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ
ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ
നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ 

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ

ദേവദാരു പൂത്ത കാലം നീ മറന്നുവോ
അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ
ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ
ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ

മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ
അന്നു തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ 
കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ
കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ  

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ

കിളിവാതിലിൽ കാതോർത്തു ഞാൻ

കിളിവാതിലിൽ കാതോർത്തു ഞാൻ വെറുതെ ഒരുങ്ങി
നൂറായിരം കുളിരോർമ്മകൾ അറിയാതുണർന്നു
കളി വെണ്ണിലാ പൊൻ പീലികൾ തഴുകി

കാറ്റിൻ കൈവളകൾ മിണ്ടാതായി
ചൈത്രം കണ്ണെഴുതാൻ എത്താതായി
സ്വർഗ്ഗത്തോ നീയെൻ അരികത്തോ മേലേ മാനത്തോ
എന്നു വരും നീ മഴവിൽ തേരിൽ
ഉള്ളിൽ തേങ്ങി തീരാ മോഹങ്ങൾ

കിളിവാതിലിൽ കാതോർത്തു ഞാൻ വെറുതെ ഒരുങ്ങി
നൂറായിരം കുളിരോർമ്മകൾ അറിയാതുണർന്നു

ഓരോ ചിറകടികൾ കേൾക്കുമ്പോഴും
ഓരോ കരിയിലകൾ വീഴുമ്പോഴും
അലകടലായ് കാണാൻ ഓടി വരും കാണാതകലും
മനമിരുളുന്നു മഴ പെയ്യുന്നു
മണ്ണിൻ മിഴിയിൽ കണ്ണീർ ഒഴുകുന്നു

കിളിവാതിലിൽ കാതോർത്തു ഞാൻ വെറുതെ ഒരുങ്ങി
നൂറായിരം കുളിരോർമ്മകൾ അറിയാതുണർന്നു 

സ്നേഹം ഒരു വിതുമ്പലായ്

നിറങ്ങളെയും സ്വരങ്ങളെയും അക്ഷരങ്ങളെയും സ്നേഹിച്ചു ജീവിച്ചിരുന്ന ഒരു കൊച്ചു പെണ്‍കുട്ടി... അവളുടെ കൂട്ടിനായി എന്നും പ്രകൃതിയും അതിലെ മനോഹാരിതയും മാത്രം... നിറയെ സ്നേഹംകൊടുക്കാൻ  ഒരുപാട് പേർ.. ആ സ്നേഹത്തിന്റെ നടുവിലും ഒറ്റക്ക്  സമയം  ചിലവഴിക്കുകയായിരുന്നു പതിവ് ... ചുറ്റും നിന്ന്  സ്നേഹം തന്നിരുന്നവരെ അവൾ തിരിച്ചറിഞ്ഞില്ല.. ആ സ്നേഹം  കാണാനും ശ്രമിച്ചില്ല...  ഒരു ഏകാന്തത എപ്പോളും അലട്ടികൊണ്ടിരുന്നു അവളുടെ മനസ്സിൽ .. എല്ലാവരും സ്നേഹത്തോടെ മാത്രമേ അവളെ നോക്കിയിട്ടുള്ളൂ ... അളവിൽ അധികം കിട്ടിയതുകൊണ്ടാവം അവൾക്ക് ആ സ്നേഹത്തിന്റെ വില അറിയാൻ പറ്റാതെ പോയത് ...

ആ ജീവിത യാത്രക്കിടയിൽ ഒറ്റക്ക് ഒരിക്കൽ യാത്ര ചെയ്യേണ്ടി വന്നു ... ധൈര്യത്തോടെ അവൾ പോകുകയാണ് ... വഴി തനിക്ക് അറിയാം എന്നാ ഉറപ്പോടെ ... ഒരിടത്ത് എത്തിയപ്പോൾ അവൾ പകച്ചു പോയി ..മുന്നോട്ട്  പോകാൻകഴിയുന്നില്ല ... ആ  വഴിയിൽ ഒറ്റപെട്ടു നിന്ന് പോയി .. ഏത്  വഴി പോകണം എന്ന് അറിയാതെ... പല വഴികൾ കാണുന്നു മുൻപിൽ... അതിൽ ഏതാണ് ശരിയായ വഴി എന്ന് കാണുന്നില്ല...മുന്നില് കാണുന്നതിൽ  നോക്കുമ്പോൾ പേടിതോന്നുന്ന ആ  വഴി ആണ്  നല്ലത് എന്ന്  മറ്റുള്ളവർ പറഞ്ഞുകൊടുത്തത്  മനസ്സിൽ ഉണ്ട്... എങ്കിലും കുട്ടിക്ക്  പേടി ആണ് ആ വഴി പോകാൻ.... ഒറ്റക്കായിരിക്കില്ലേ പോകേണ്ടത് ... വഴിയിൽ ദു:ഖിച്ചു നില്കേണ്ടി വരുമോ എന്ന്  വല്ലാതെ ഭയന്ന് നിന്നു കുറെ നേരം... മറ്റൊരു  വഴിയിൽ നല്ല തെളിച്ചമുണ്ട് ... ഒറ്റക്ക് മറു കരയിൽ എത്തിപെടാം എന്നും മനസ്സിൽ തോന്നുന്നുണ്ട് ... പക്ഷെ ആ വെളിച്ചം കടന്നു അക്കരെ എത്തിയാൽ വീണ്ടും മറ്റൊരു കര തേടേണ്ടി വരുമോ എന്നും പേടി ....

ഒടുവിൽ എല്ലാവരും പറഞ്ഞതല്ലേ ആദ്യത്തെ വഴിയെ പോകാം എന്ന് തീരുമാനിച്ചു  ദൈവത്തോട് പ്രാർത്ഥിച്ചു മുന്നോട്ട് നടന്നു ...
ഉള്ളിൽ തീ കത്തുകയാണ് ... ഒന്ന് തിരിഞ്ഞു നോക്കി .. പേടിയോടെ യാത്ര തുടർന്നു... കുറച്ച നടന്നു തുടങ്ങിയപോൾ തന്നെ തിരിച്ചറിഞ്ഞു തനിക്ക് പറ്റിയത് തെറ്റാണെന്ന് ...തിരിഞ്ഞു  നോക്കി ...ഇരുട്ട്  മാത്രം ... ആരും കാണാതെ,കേൾക്കാതെ,ആ കുട്ടി നിലവിളിച്ചു... കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീരിലും കൂടുതലായി മനസീൽ നിന്ന് ചോര പൊടിഞ്ഞു... മുന്നോട്ട് നീങ്ങി തുടങ്ങിയപോളെക്കും ഇരുട്ട് കൂടി കൂടി വന്നു ... തന്നെ സ്നേഹം കൊണ്ട് പോതിഞ്ഞവരെ എല്ലാം ഓർത്തു പോയി ... ആ സ്നേഹം നഷ്ടപെട്ടുപോയതോര്ത്ത് മനസ്സ് തേങ്ങി ...കിട്ടിയ സ്നേഹവും സന്തോഷവും തനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് ഉറക്കെ കരഞ്ഞു ...ആരുണ്ട് കേൾക്കാൻ !! കഴിഞ്ഞു പോയ ആ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു ... പക്ഷെ കിട്ടില്ലല്ലോ ....

ഒരു നിമിഷം കണ്ണടച്ച്  ഒന്നും മിണ്ടാതെ നിന്നു...  ഇത്രയും നാൾ കിട്ടിയ സന്തോഷം ഓർത്ത്  മനസ്സ് നിറച്ചുകൊണ്ട് ആ ഇരുട്ടിലേക്ക് അറിഞ്ഞു കൊണ്ട് തന്നെ ഇറങ്ങിപോയി ... ആ യാത്രയുടെ ഒടുവിൽ മറു കരയിൽ ആര്ക്കും  ആ കുട്ടിയെ കാണാൻ പറ്റിയില്ല...എവിടെ മറഞ്ഞു പോയി അവൾ എന്ന് ആരും അറിഞ്ഞില്ല ... കിട്ടിയ സ്നേഹം തിരിച്ചറിയാതെ ഒടുവിൽ സ്നേഹത്തിനു വേണ്ടി ദാഹിച്ചു പൊലിഞ്ഞു പോയി അവൾ എവിടെയോ...ആ സ്നേഹം ഒരു വിതുമ്പലായ് ....      

  

2015 ഒക്‌ടോബർ 21, ബുധനാഴ്‌ച

മോഹം


ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം 
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ 
നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം 
മരമോന്നുലുതുവാന്‍ മോഹം 
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍ 
ചെന്നെടുത്ത്‌ അതിലൊന്ന് തിന്നുവാന്‍ മോഹം 
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും 
നുകരുവാനിപ്പോഴും മോഹം 
തൊടിയിലെ കിണര്‍വെള്ളം കോരി 
കുടിച്ചെന്ത് മധുരം എന്നോതുവാന്‍ മോഹം 
എന്ത് മധുരമെന്നോതുവാന്‍ മോഹം 
ഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത് 
വെറുതെയിരിക്കുവാന്‍ മോഹം 
വെറുതെയിരിന്നൊരു കുയിലിന്റെ 
പാട്ടു കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹം 
അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ 
ശ്രുതി പിന്തുടരുവാന്‍ മോഹം 
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട് 
അരുതേ എന്നോതുവാന്‍ മോഹം 
വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും 
വെറുതെ മോഹിക്കുവാന്‍ മോഹം

2015 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

സഫലമീ യാത്ര

ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്‍
ആതിര വരും പോകുമല്ലേ സഖീ . . .
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ
ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം

വ്രണിതമാം കണ്൦തില് ഇന്ന് നോവിത്തിരി കുറവുണ്ട്
വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്റെ,
പിന്നിലെ അനന്തതയില്‍ അലിയും ഇരുള്‍ നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി
നിന്നു വിറക്കുമീ ഏകാന്ത താരകളെ
ഇങ്ങൊട്ടു കാണട്ടെ നീ തൊട്ടു നില്‍ക്കൂ

ആതിര വരും നേരം ഒരുമിച്ച് കൈകള്‍ കോര്‍ത്ത്‌
എതിരെല്‍ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നും എന്തെന്നുമാര്‍ക്കറിയാം . . .

എന്ത് , നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ . . .
ചന്തം നിറക്കുകീ ശിഷ്ട ദിനങ്ങളില്‍
മിഴിനീര്‍ ചവര്‍പ്പ് പെടാതീ
മധുപാത്രം അടിയോളം മോന്തുക
നേര്‍ത്ത നിലാവിന്റെ അടിയില്‍ തെളിയുമിരുള്‍ നോക്ക്
ഇരുളിന്റെ മറകളിലെ ഓര്‍മ്മകളെടുക്കുക
ഇവിടെ എന്തോര്‍മ്മകളെന്നോ . . .

നിറുകയിലിരുട്ടെന്തി പാറാവ്‌ നില്‍ക്കുമീ
തെരുവ് വിളക്കുകള്‍ക്കപ്പുറം
പധിതമാം ബോധത്തിനപ്പുറം
ഓര്‍മ്മകള്‍ ഒന്നും ഇല്ലെന്നോ ഒന്നുമില്ലെന്നോ . . .

പല നിറം കാച്ചിയ വളകള്‍ അണിഞ്ഞും അഴിച്ചും
പല മുഖം കൊണ്ട് നാം തമ്മില്‍ എതിരേറ്റും
നൊന്തും പരസ്പരം നോവിച്ചും
പതിറ്റാണ്ടുകള്‍ നീണ്ടോരീ
അറിയാത്ത വഴികളില്‍ എത്ര കൊഴുത്ത
ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍
ഓര്‍മ്മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോര കാഴ്ചകളായി
പിറകിലേക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി
പാതിയിലേറെ കടന്നുവല്ലോ വഴി . . .

ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടി പോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തേക്ക് പാട്ടില്‍
ഏതോ വിജനമാം വഴി വക്കില്‍ നിഴലുകള്‍
നീങ്ങുമൊരു താന്തമാം അന്തിയില്‍
പടവുകളായി കിഴക്കേറെ ഉയര്‍ന്നു പോയി
കടു നീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍

പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
വിളയുന്ന മേളങ്ങള്‍ ഉറയുന്ന രാവുകളില്‍
എങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ സഖീഎങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ . . .
ഒന്നുമില്ലെന്നോ . . . ഒന്നുമില്ലെന്നോ . . .

ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
പാതിരകള്‍ ഇളകാതെ അറിയാതെ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ
അര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ . . .

ഏതാണ്ടൊരോര്‍മ്മ വരുന്നുവോ
ഓര്‍ത്താലും ഓര്‍ക്കാതിരുന്നാലും
ആതിര എത്തും കടന്നുപോയീ വഴി
നാമീ ജനലിലൂടെതിരെല്‍ക്കും
ഇപ്പഴയോരോര്‍മ്മകള്‍ ഒഴിഞ്ഞ താളം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ മനമിടറാതെ . . .

കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം
നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായി
സൗമ്യരായി എതിരേല്‍ക്കാം
വരിക സഖീ അരികത്തു ചേര്‍ന്ന് നില്‍ക്കൂ . . .
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായി നില്‍ക്കാം
ഹാ സഫലമീ യാത്ര
ഹാ സഫലമീ യാത്ര . . . ! ! !

2015 ഒക്‌ടോബർ 13, ചൊവ്വാഴ്ച

രേണുക

രേണുകേ നീ രാഗ രേണു
കിനാവിന്റെ നീലക്കടമ്പിന്‍ പരാഗ രേണു
പിരിയുമ്പോള്‍ ഏതോ നനഞ്ഞ കൊമ്പില്‍ നിന്നു
നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍


രേണുകേ നാം രണ്ടു മേഘശകലങ്ങലായ്
അകലേക്ക്‌ മറയുന്ന ക്ഷണ ഭംഗികള്‍
മഴവില്ലു താഴെ വീണുടയുന്ന മാനത്ത്
വിരഹമേഘ ശ്യാമ ഘനഭംഗികള്‍


പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌
ഒഴുകിയകലുന്നു നാം പ്രണയശൂന്യം
ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ
വറ്റി വറൂതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍
ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം


എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും
കണ്ടുമുട്ടാമെന്ന വാക്കു മാത്രം
നാളെ പ്രതീക്ഷതന്‍ കുങ്കുമപൂവായി
നാം കടംകൊള്ളൂന്നതിത്ര മാത്രം


രേണുകേ നാം രണ്ടു നിഴലുകള്‍
ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍
പകലിന്റെ നിറമാണ്‌ നമ്മളില്‍
നിനവും നിരാശയും


കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി
നിറയുന്നു നീയെന്നില്‍ നിന്റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളി പോലെ


ഭ്രമമാണ് പ്രണയം വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്പടിക സൌധം


എപ്പോഴോ തട്ടി തകര്‍ന്നുവീഴുന്നു നാം
നഷ്ട്ടങ്ങലറിയാതെ നഷ്ട്ടപ്പെടുന്നു നാം


സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി
നോവിന്റെ മൂകാന്ധകാരം കനക്കുന്ന രാവതില്‍
മുന്നില്‍ രൂപങ്ങളില്ലാ കനങ്ങലായ്
നമ്മള്‍ നിന്നൂ നിശബ്ദ ശബ്ദങ്ങളായ്
പകല് വറ്റി കടന്നുപോയ് കാലവും
പ്രണയമൂറ്റി ചിരിപ്പു രൌദ്രങ്ങളും
പുറകിലാരോ വിളിച്ചതായ് തോന്നിയോ


പ്രണയം അരുതെന്നുരഞ്ഞതായ് തോന്നിയോ


ദുരിതമോഹങ്ങള്‍ക്ക്മുകളില്‍ നിന്നൊറ്റക്ക്
ചിതറി വീഴുന്നതിന്‍ മുന്പല്പ മാത്രയില്‍
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ
മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ


രേണുകേ നീ രാഗ രേണു
കിനാവിന്റെ നീലക്കടമ്പിന്‍ പരാഗ രേണു
പിരിയുമ്പോള്‍ ഏതോ നനഞ്ഞ കൊമ്പില്‍ നിന്നു
നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍

തൂമഞ്ഞിൻ നെഞ്ചിലോതുങ്ങി മുന്നാഴിക്കനവ്‌

തൂമഞ്ഞിൻ നെഞ്ചിലോതുങ്ങി മുന്നാഴിക്കനവ്‌
തേനോലും സാന്ത്വനമായി ആലോലം കാറ്റ്
സന്ധ്യാ രാഗവും തീരവും
വേര്പിരിയും വേളയിൽ എന്തിനിന്നും വന്നു നീ
പൂന്തിങ്കളെ


പൂത്തു നിന്ന കടമ്പിലെ പുഞ്ഞിരിപ്പൂ മൊട്ടുകൾ
ആരാമ പന്തലിൽ വീണു പോയെന്നോ
മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
സ്വർണ മാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു
പനിനീര്മണം തൂവുമെൻ തിങ്കളെ


തൂമഞ്ഞിൻ നെഞ്ചിലോതുങ്ങി മുന്നാഴിക്കനവ്‌


കണ്ടു വന്ന കിനാവിലെ കുങ്കുമപ്പൂമ്പൊട്ടുകള്
തോരാഞ്ഞീ പൂവിരൽ തൊട്ടുപൊയെന്നൊ
കളഭം ഇല്ലാതെ മാനസ ഗീതമില്ലാതെ
വർണമീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
ഞാനിന്നേകനായി കേഴുമീ കൂടിനുള്ളിൽ
എതിരെല്കുവാൻ വന്നുവോ തിങ്കളേ

ഒരു രാത്രി കൂടി വിട വാങ്ങവേ

ഒരു രാത്രി കൂടി വിട വാങ്ങവേ
ഒരു പാട്ട് മൂളി വെയില്‍ വീഴവേ
പതിയെ പറന്ണെന്നരികില്‍ വരും
ആഴകിന്റെ തൂവല്‍ ആണ് നീ


പലനാളാലഞ്ഞ മരു യാത്രയില്‍
ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമെ
മിഴികള്‍ക്ക് മുന്‍പില്‍ ഇതളാര്‍ന്നു നീ
വിരിയാനൊരുങ്ങി നില്ക്കയൊ
വിരിയാനൊരുങ്ങി നില്ക്കയൊ


പുലരാന്‍ തുടങ്ങും ഒരു രാത്രിയില്‍
തനിയെ കിടന്നു മിഴി വാര്‍ക്കാവേ
ഒരു നേര്‍ത്ത തെന്നല്‍ അലിവോടെ വന്നു
നെറൂകില്‍ തലോടി മാഞ്ഞുവോ
നെറൂകില്‍ തലോടി മാഞ്ഞുവോ


ഒരു രാത്രി കൂടി വിട വാങ്ങവേ
ഒരു പാട്ട് മൂളി വെയില്‍ വീഴവേ


മലര്‍ മഞ്ഞു വീണ വന വീഥിയില്‍
ഇടയന്റെ പാട്ട് കാതോര്‍ക്കവെ
ഒരു പാഴ്ക്കിനാവിലുരുകുന്നോരെന്‍
മനസ്സിന്റെ പാട്ട് കേട്ടുവോ
മനസ്സിന്റെ പാട്‌ കേട്ടുവോ


നിഴല്‍ വീഴുമേന്റെ ഇടനാഴിയില്‍
കണിവോടെ പൂത്ത നിരദീപമെ
ഒരു കുഞ്ഞു കാറ്റില്‍ അണയാതെ നിന്‍
തിരിനാളാമെന്നും കാത്തിടാം
തിരിനാളാമെന്നും കാത്തിടാം


ഒരു രാത്രി കൂടി വിട വാങ്ങവേ
ഒരു പാട്ട് മൂളി വെയില്‍ വീഴവേ
പതിയെ പറന്ണെന്നരികില്‍ വരും
ആഴകിന്റെ തൂവല്‍ ആണ് നീ

ഈ മഴമേഘം

ഈ മഴമേഘം വിടവാങ്ങീ..


എൻ പ്രിയ രാഗം ശ്രുതി തേങ്ങീ...


എൻ വിളി കേൾക്കാതേ... 


എൻ വിരലറിയാതേ..


നീയിന്നകലേ ..


ഞാനോ തനിയേ..


ഈ മഴയിൽ ഞാൻ തനിയേയായി....

മറന്നിട്ടുമെന്തിനോ..

മറന്നിട്ടുമെന്തിനോ, മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോലഭാവം


മറന്നിട്ടുമെന്തിനോ, മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോലഭാവം
പൊഴിഞ്ഞിട്ടുമെന്തിനോ, പൂക്കാന്‍ തുടങ്ങുന്നു
പുലര്‍മഞ്ഞു കാലത്തെ സ്നേഹതീരം


മറന്നിട്ടുമെന്തിനോ, മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോലഭാവം


അറിയാതെ ഞാനെന്‍റേ പ്രണയത്തെ വീണ്ടുമെന്‍
നെഞ്ചോടോതുക്കി കിടന്നിരുന്നു
കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെന്‍
കവിളോടുരുമ്മി കിതച്ചിരുന്നു


പാതിയും ചിമ്മാത്ത, മിഴികളില്‍ നനവാര്‍ന്ന 
ചുണ്ടിനാല്‍ ചുംബിച്ചിരുന്നു 


മറന്നിട്ടുമെന്തിനോ, മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോലഭാവം


അറിയാതെ നീയെന്‍റെ മനസ്സിലെ കാണാത്ത
കവിതകള്‍ മൂളി പഠിച്ചിരുന്നു
മുറുകാന്‍ തുടങ്ങുമെന്‍, വിറയാര്‍ന്ന വീണയെ
മാറോടമര്‍ത്തി കൊതിച്ചിരുന്നു
എന്തിനെന്നറിയില്ല, ഞാനെന്‍റേ മുത്തിനെ 
എത്രയോ സ്നേഹിച്ചിരുന്നു 


മറന്നിട്ടുമെന്തിനോ, മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോലഭാവം
പൊഴിഞ്ഞിട്ടുമെന്തിനോ, പൂക്കാന്‍ തുടങ്ങുന്നു
പുലര്‍മഞ്ഞു കാലത്തെ സ്നേഹതീരം 


മറന്നിട്ടുമെന്തിനോ, മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോലഭാവം

ഒരു കുഞ്ഞു പൂവിന്റെ..........

ഒരു കുഞ്ഞു പൂവിന്‍റെ ഇതളില്‍ നിന്നൊരു തുള്ളി
മധുരമെന്‍ ചുണ്ടില്‍ പൊഴിഞ്ഞുവെങ്കില്‍
തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്‍റെ
തളിര്‍മെത്ത നീയോ വിരിച്ചുവെങ്കില്‍
എന്‍റെ തപസിന്‍റെ പുണ്യം തളിര്‍ത്തുവെങ്കില്‍


കുടവുമായി പോകുന്നോരമ്പാടിമുകില്‍
എന്‍റെ ഹൃദയത്തിലമൃതം തളിക്കുകില്ലേ
പനിനീരു പെയ്യുന്ന പാത്തിരാക്കാറ്റിന്‍റെ
പല്ലവി നീ സ്വയം പാടുകില്ലേ
കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ


എവിടെയോ കണ്ടു മറന്നോരാ മുഖമിന്നു
ധനുമാസ ചന്ദ്രനായി തീര്‍ന്നതല്ലേ
കുളിര്‍ക്കാറ്റു തഴുകുന്നോരോര്‍മ്മതന്‍ പരിമളം
പ്രണയമായി പൂവിട്ടു വന്നതല്ലേ
നിന്‍റെ കവിളത്തു സന്ധ്യകള്‍ വിരിയുകില്ലേ


തളിര്‍വിരല്‍ത്തൂവലാല്‍ നീയെന്‍ മനസ്സിന്‍റെ
താമരച്ചെപ്പു തുറന്നുവെങ്കില്‍
അതിനുള്ളില്‍ മിന്നുന്ന കൌതുകം ചുമ്പി-
ച്ചിട്ടനുരാഗമെന്നും മൊഴിഞ്ഞുവെങ്കില്‍
അതു കേട്ടു സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍

അഴലിന്റെ ആഴങ്ങളില്‍

അഴലിന്റെ ആഴങ്ങളില്‍ അവള്‍ മാഞ്ഞു പോയി
നോവീന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായി

ഇരുള്‍ ജീവനെ പൊതിഞ്ഞു
ചിതല്‍ പ്രാണനില്‍ മേഞ്ഞു
കിതക്കുന്നു നീ ശ്വാസമേ

അഴലിന്റെ ആഴങ്ങളില്‍ അവള്‍ മാഞ്ഞു പോയി
നോവീന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായി

പിന്നോട്ട്‌ നോക്കാതെ പോകുന്നു നീ
മറയുന്നു ജീവന്റെ പിറയായ നീ
അന്നെന്റെ ഉള്‍ചുണ്ടില്‍തേന്‍ തുള്ളി നീ
ഇനി എന്റെ ഉള്‍പൂവില്‍ മിഴി നീരും നീ
എന്തിനു വിതുമ്പലായി ചേരുന്നു നീ
പോകൂ വിഷാദ രാവേ എന്‍ നിദ്രയില്‍
പുണരാതെ നീ...

അഴലിന്റെ ആഴങ്ങളില്‍ അവള്‍ മാഞ്ഞു പോയി
നോവീന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായി

പണ്ടെന്റെ ഈണം നീ മൗനങ്ങളില്‍
പകരുന്ന രാഗം നീ എരിവേനലില്‍
അതരായി നീ പെയ്യും നാള്‍ ദൂരെയായ്
നിലവിട്ട കാറ്റായ് ഞാന്‍ മരുഭൂമിയില്‍
പൊന്‍ കൊലുസ് കൊഞ്ചുമാ നിമിഷങ്ങള്‍ എന്‍
ഉള്ളില്‍ കിലുങ്ങിടാതെ ഇനി വരാതെ
നീ എങ്ങോ പോയി..

അഴലിന്റെ ആഴങ്ങളില്‍ അവള്‍ മാഞ്ഞു പോയി
നോവീന്റെ തീരങ്ങളില്‍ ഞ്ഞജന്‍ മാത്രമായി

ഹൃദയത്തിൻ മധുപാത്രം

ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖി നീയെൻ
ഋതുദേവതയായി അരികിൽ നിൽക്കെ
അരികിൽ നിൽക്കെ


ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖി നീയെൻ
ഋതുദേവതയായി അരികിൽ നില്ക്കെ
നീയെൻ അരികിൽ നിൽക്കെ


പറയൂ നിൻ കൈകളിൽ
കുപ്പിവളകകളോ മഴവില്ലിൻ മണിവർണ്ണ പ്പൊട്ടുകളോ
അരുമയാം നെറ്റിയിൽ കാർത്തിക രാവിൻറെ
അണിവിരൽ ചാർത്തിയ ചന്ദനമോ
ഒരു കൃഷ്ണതുളസി തൻ നൈർമ്മല്യമൊ
നീ ഒരു മയിൽ‌പ്പീലി തൻ സൌന്ദര്യമോ 


ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖി നീയെൻ
ഋതുദേവതയായി അരികിൽ നിൽക്കെ
എന്നരികിൽ നിൽക്കെ


ഒരു സ്വരം പഞ്ചമ മധുരസ്വരത്തിനാൽ
ഒരു വസന്തം തീർക്കും കുയിൽ മൊഴിയോ
കരളിലെ കനൽ പോലും കണിമലരാക്കുന്ന
വിഷുനിലാപ്പക്ഷി തൻ കുറുമോഴിയോ
ഒരു കോടി ജന്മത്തിൻ സ്നേഹസാഫല്യം
നിന്നൊരു മൃദുസ്പർശത്താൽ നേടുന്നൂ ഞാൻ 


ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖി നീയെൻ
ഋതുദേവതയായി അരികിൽ നിൽക്കെ
അരികിൽ നിൽക്കെ

2015 ഒക്‌ടോബർ 12, തിങ്കളാഴ്‌ച

മാമ്പഴം

എന്റെ ബാല്യത്തിൽ മനസ്സിനെ ഏറ്റവും ആഴത്തിൽ  സ്പർശിച്ച കവിത



അങ്കണതൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു